Posts

മുട്ടക്കോഴി

Image
  മാനവരാശിക്കി ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം. കുട്ടിക്കാലത്തേയുള്ള അയാളുടെ ഒരു ആഗ്രഹം ആയിരുന്നു അത്. അങ്ങനെ അയാൾ പഠിച്ചു പഠിച്ചു ഒരു ശാസ്ത്രജ്ഞനായി. ത്രിശൂരിനടുത്തുള്ള ഒരു സർവകലാശാലയിൽ അയാൾ ഗവേഷണത്തിൽ ഏർപ്പെട്ടു. രാവും പകലും അയാൾ ഗവേഷണത്തിനായി നീക്കി വച്ചു. “ഇയാൾക്ക് വേറെ പണിയില്ലേ” സഹപ്രവർത്തകർ അയാളെ കളിയാക്കി. അങ്ങനെ അയാൾ വികസിപ്പിച്ചെടുത്തു, ഒരു പുതിയ ഇനം മുട്ടക്കോഴിയെ.  എല്ലാ ദിവസവും വളരെ അധികം പോഷക സമൃദ്ധമായ മുട്ട ഇടുന്ന ഒരു കോഴി. ഒരാൾ ഒരു ദിവസം ആ കോഴിയുടെ ഒരു മുട്ട കഴിച്ചാൽ പിന്നെ ആ ദിവസം അയാൾ മറ്റൊന്നും കഴിക്കേണ്ടതില്ലപോലും. സർവകലാശാല വാണിജ്യാടിസ്ഥാനത്തിൽ അയാളുടെ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചു. മുട്ടത്തോടുപൊട്ടിച്ചു “കിയോം കിയോം” എന്ന് പാടിക്കൊണ്ട് സുന്ദരൻമാരും സുന്ദരിമാരും പുറത്തേക്കി ചാടി. വാത്സല്യത്തോടെ ആ കുഞ്ഞുങ്ങളെ നോക്കി നിന്ന അയാളുടെ കണ്ണ് നിറഞ്ഞു. വലിയൊരു ഇരുമ്പ് കൂടും ചുമന്ന് രണ്ട് സർവകലാശാല ജീവനക്കാർ അങ്ങോട്ട് വന്നു. അവർക്കൊപ്പം അയാളുടെ ഒരു സഹപ്രവർത്തകനും. ബാബു നമ്പൂതിരി. അവർ സുന്ദരൻമാരേയും സുന്ദരിമാരെയും ഇനം തിരിക്കാൻ തുടങ്ങി. സുന്ദരൻമാരെ പിടിച്ച് ഇരുമ്പ് കൂട്ട

എന്റെ കുട്ടൻ

Image
  ആ വീട്ടിൽ പതിനൊന്ന് വയസുകാരന്റെ ആദ്യകുർബാന സ്വീകരണത്തിന്റെ ആഘോഷം നടക്കുകയായിരുന്നു. ആദ്യകുർബാന നൽകിയ അച്ചൻ മദ്യ വിരുദ്ധനായതുകൊണ്ടാണന്ന് തോന്നുന്നു, ബാലിക ബാലന്മാർക്ക് വീഞ്ഞ് നൽകിയില്ല. പിഞ്ചു കുഞ്ഞങ്ങളുടെ രക്തത്തിൽ ആൽക്കഹോൾ കലരരുതെന്ന ആത്മാർത്ഥമായ നിഷ്കളങ്കമായ തികച്ചും സദുദ്ദേശപരമായ മനസോടെ വീഞ്ഞ് മുഴുവൻ പാതിരി ഒറ്റക്ക് കുടിച്ചു.  “ഈശോയുടെ ശരീരം മാത്രമേ ഉള്ളല്ലോ, രക്തം തന്നില്ലല്ലോ?. രക്ഷ നേടണമെങ്കിൽ ശരീരവും രക്തവും കഴിക്കണമെന്നല്ലേ സിസ്റ്റർ ഞങ്ങളെ പഠിപ്പിച്ചത്” ചില വിരുതന്മാർ ആദ്യകുർബാന സ്വീകരണത്തിന് അവരെ ഒരുക്കിയ കന്യാസ്ത്രീയോട്‌ സംശയം ചോദിച്ചു.   ആ വീട്ടിലെ മഹിളകൾ മദ്യ വിരുദ്ധ വികാരം അലയടിക്കുന്നവരായിരുന്നു. ആൽക്കഹോൾ അടങ്ങിയ മരുന്ന് പോലും കഴിക്കാത്ത ഒടുക്കത്തെ വിരുദ്ധത. “ഈശോ അന്ത്യ അത്താഴ വേളയിൽ വാഴ്ത്തി എന്റെ രക്തമാണ് നിങ്ങൾ പാനം ചെയ്യ് എന്ന് പറഞ്ഞു ശിക്ഷ്യന്മാർക്ക് നൽകിയത് വീഞ്ഞല്ലേ? പാലല്ലല്ലോ?” , ആ ഒറ്റ ഡയലോഗുകൊണ്ട് ഗൃഹനാഥൻ മാന്യ മഹിളകളുടെ നാവടപ്പിച്ചു. ആ മഹനീയമായ ദിവസം ആ ഭവനത്തിൽ മദ്യം വിളമ്പി. “ഈശോ എന്തുകൊണ്ടാണ് ശിക്ഷ്യന്മാർക്ക് പാല് കൊടുക്കാതെ വീഞ്ഞ് വീഞ്ഞ് കൊടുത്തത്? മമ്മി

ഉണ്ട

Image
  മഞ്ഞുമലക്ക് മുകളിൽ വലിയ യന്ത്ര തോക്കും വച്ച് ശത്രുക്കളേയും കാത്ത് അയാളിരുന്നു. അസ്ഥി തുളച്ച് കയറുന്ന തണുപ്പാണ് ചുറ്റിലും. യന്ത്ര തോക്കിൽ പിടിപ്പിച്ചിരുന്ന വെടിയുണ്ടകളിലേക്ക് അയാൾ നോക്കി. ഒരു മാല പോലെ തോക്കിൽ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നിരുന്ന വെടിയുണ്ടകൾ കാണാൻ ചന്തമുണ്ടന്ന് അയാൾക്ക് തോന്നി. അയാളുടെ മുഖമൊന്നു വാടി. ആ മാലയിലെ ഒരോ ഉണ്ടയും ഒരോ ജീവനെടുക്കാൻ നിയോഗിക്കക്കപ്പെട്ടതാണെന്ന് അയാളോർത്തു. ഈയിടെ ലീവിന് നാട്ടിൽ വന്ന് പോയതിൽ പിന്നെയാണ് അയാൾക്ക് ഇങ്ങനത്തെ ചിന്തകൾ. എട്ട് മാസം പ്രായമുള്ള അയാളുടെ മകനെ കൊഞ്ചിച്ചും താരാട്ട് പാട്ട് പാടിയുറക്കുമ്പോഴൊക്ക അയാളനുഭവിച്ച ആനന്ദം, ആർദ്രത. എത്ര കരുതലോടെയാണ് അയാളും കുടുംബവും ആ കുഞ്ഞിനെ നോക്കുന്നത്. കൊതുക് കടിക്കാതെ, ഉറുമ്പ്  കടിക്കാതെ, കുഞ്ഞൊന്ന് കരഞ്ഞാൽ എല്ലാവരും ഓടിക്കൂടും.  “താനെടുക്കേണ്ട ഒരോ ജീവനും ഇങ്ങനെ പരിപാലിക്കപ്പെട്ടതല്ലേ?’’, മഞ്ഞു മലയുടെ മുകളിലിരുന്ന് അയാൾ ഓർത്തു. “താരാട്ട് പാട്ടും ലാളനയും സ്വപ്നങ്ങളും എല്ലാം അവസാനിപ്പിക്കുക, അതല്ലേ തോക്കിലെ ഓരോ ഉണ്ടയുടെയും കടമ. ആ കൃത്യം നടപ്പിലാക്കാനായിട്ട് മാന്യമായി ശമ്പളം പറ്റുന്നവൻ ഞാൻ. ജവാൻ ഓഫ്

Very Good കോഴി

Image
എന്നെ നോക്കി അമ്മ പറഞ്ഞു, “നല്ലൊരു കോഴി ആയിരുന്നു. തീറ്റയിട്ടു കൊടുത്താൽ മറ്റ് കോഴികളെല്ലാം തിന്ന് കഴിയാതെ അവൻ ഒരു മണി തൊടില്ല . പ്രത്യേകിച്ച് പിടക്കോഴികള് കഴിക്കാതെ അവൻ ഒന്നും കഴിക്കില്ല.” “മറ്റ് കോഴികളെപ്പോലെ അവൻ ഒരു സ്ഥലത്തും തെണ്ടിത്തിന്നാൻ പോവില്ല. നമ്മുടെ പത്തു സെന്റിലങ്ങനെ ചുറ്റി നടക്കും” , പൊതുവെ ആരെക്കുറിച്ചും നല്ല അഭിപ്രായം പറയാത്ത എന്റെ അപ്പനും അവനു good certificate നൽകി. “എന്റെ പെറ്റായിരുന്നു. ഞാൻ അടുത്ത് ചെന്നാൽ ഓടിത്തേയില്ല” എന്റെ പന്ത്രണ്ട് വയസുകാരി മകൾ സ്വതസിദ്ധമായ ശൈലിയിൽ അവളുടെ പക്ഷി സ്നേഹം പ്രകടിപ്പിച്ചു. കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. “ഛെ… വേണ്ടായിരുന്നു” ഞാൻ മനസിൽ സ്വയം പറഞ്ഞു. കോഴിയുടെ എല്ല് കടിച്ച് വലിച്ചുകൊണ്ടു, എന്റെ അനുജന്റെ മകൾ മൂന്നര വയസുകാരി എന്നെ നോക്കി പറഞ്ഞു, “അവനൊരു Very Good കോഴിയായിരുന്നു വല്യപ്പച്ചാ”. തലയാട്ടികൊണ്ട്‌ എന്റെ അപ്പൻ അവളെ നോക്കിപ്പറഞ്ഞു, “ഊം ഒരു Very Good, വീട്ടില് തീറ്റയിട്ടു കൊടുത്താലും തിന്നില്ല, തെണ്ടിപ്പോയും തിന്നില്ല. അതുകൊണ്ട് ഇരിക്കണ കണ്ടില്ലേ മെലിഞ്ഞു തോലിഞ്ഞ്, എല്ലല്ലാതെ ഒരു തരി ഇറച്ചിയില്ല.” “നിറുത്തിയിട്ട് കാര്യമില്ല, ഇവൻ ത