ഉണ്ട
മഞ്ഞുമലക്ക് മുകളിൽ വലിയ യന്ത്ര തോക്കും വച്ച് ശത്രുക്കളേയും കാത്ത് അയാളിരുന്നു. അസ്ഥി തുളച്ച് കയറുന്ന തണുപ്പാണ് ചുറ്റിലും. യന്ത്ര തോക്കിൽ പിടിപ്പിച്ചിരുന്ന വെടിയുണ്ടകളിലേക്ക് അയാൾ നോക്കി. ഒരു മാല പോലെ തോക്കിൽ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നിരുന്ന വെടിയുണ്ടകൾ കാണാൻ ചന്തമുണ്ടന്ന് അയാൾക്ക് തോന്നി. അയാളുടെ മുഖമൊന്നു വാടി. ആ മാലയിലെ ഒരോ ഉണ്ടയും ഒരോ ജീവനെടുക്കാൻ നിയോഗിക്കക്കപ്പെട്ടതാണെന്ന് അയാളോർത്തു. ഈയിടെ ലീവിന് നാട്ടിൽ വന്ന് പോയതിൽ പിന്നെയാണ് അയാൾക്ക് ഇങ്ങനത്തെ ചിന്തകൾ. എട്ട് മാസം പ്രായമുള്ള അയാളുടെ മകനെ കൊഞ്ചിച്ചും താരാട്ട് പാട്ട് പാടിയുറക്കുമ്പോഴൊക്ക അയാളനുഭവിച്ച ആനന്ദം, ആർദ്രത. എത്ര കരുതലോടെയാണ് അയാളും കുടുംബവും ആ കുഞ്ഞിനെ നോക്കുന്നത്. കൊതുക് കടിക്കാതെ, ഉറുമ്പ് കടിക്കാതെ, കുഞ്ഞൊന്ന് കരഞ്ഞാൽ എല്ലാവരും ഓടിക്കൂടും. “താനെടുക്കേണ്ട ഒരോ ജീവനും ഇങ്ങനെ പരിപാലിക്കപ്പെട്ടതല്ലേ?’’, മഞ്ഞു മലയുടെ മുകളിലിരുന്ന് അയാൾ ഓർത്തു. “താരാട്ട് പാട്ടും ലാളനയും സ്വപ്നങ്ങളും എല്ലാം അവസാനിപ്പിക്കുക, അതല്ലേ തോക്കിലെ ഓരോ ഉണ്ടയുടെയും കടമ. ആ കൃത്യം നടപ്പിലാക്കാനായിട്ട് മാന്യമായി ശമ്പളം പറ്റുന്നവൻ ഞാൻ. ജവാൻ ഓഫ്